Monday, November 7, 2011

പറയാന്‍ പാടില്ലാത്തത്‌.


പറയാന്‍ പാടില്ലാത്തത്‌.
************************



ദൈവത്തിന്റെ കാരുണ്യ കടാക്ഷങ്ങള്‍ അമിതയുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതു കണ്ട്‌ ഏറെ സന്തോഷിച്ചത്‌ ഞാനാണ്‌.അവളുടെ തകര്‍ന്നു പോയേക്കാമായിരുന്ന ജീവിതമാണ്‌ ഏറെ കഷ്ടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ നേര്‍വഴിക്കെത്തിച്ചത്‌.അതിനെന്നെ പ്രാപ്തയാക്കിയ ദൈവത്തിനോട്‌ ഞാനെന്നും നന്ദിയുള്ളവളായിരുന്നു. എങ്കിലും എന്റെയുള്ളില്‍ അതിന്റെ ഒരഹംഭാവം ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌....
ഞാന്‍ ഇല്ലായിരുന്നെങ്കില്‍....!!!
അങ്ങനൊരു ചിന്ത മനസ്സില്‍ ഉയരുമ്പോഴെല്ലാം ആത്മാര്‍ഥമായി ഞാന്‍ പാശ്ചാത്തപിക്കുകയും മറ്റു ചിന്തകളിലൂടെ അതിനു ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.
ലോകത്തില്‍ ഒറ്റപ്പെട്ട സംഭവം ഒന്നുമല്ലല്ലൊ ഇത്‌.കിടക്കറയിലെ പരാജയകഥകള്‍ പുറത്തു പറയാതെ എത്രയോപേര്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നുണ്ടാകും.
അടുത്തകാലത്തു തന്നെ അത്തരം ഒരു സംഭവത്തിനു കാതോര്‍ക്കേണ്ടിവന്നത്‌ എനിക്കു വിഷമം ഉണ്ടാക്കിയ മറ്റൊരു കാര്യമാണ്‌.
ഞങ്ങളുടെ സുഹൃത്തിന്റെ മകള്‍....അവളുടെ വിവാഹം കെങ്കേമമായി നടന്നിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞതേയുള്ളു.
കല്ല്യാണത്തിന്‌ ആദ്യാവസാനം ഞങ്ങളും പങ്കെടുത്തതാണ്‌.എല്ലാം അന്വേഷിച്ചറിഞ്ഞ്‌ ജാതകം നോക്കി ഏറ്റവും ഉത്തമം എന്നു ബോദ്ധ്യപ്പെട്ട് നടത്തിയ ചടങ്ങുകള്‍.
വരന്‍ സുമുഖന്‍ ....പ്രതാപി....ആളുകളോടുള്ള പെരുമാറ്റം അത്യന്തം യോഗ്യം....പഠിപ്പുള്ള പെണ്‍കുട്ടിയാണെങ്കിലും ജോലിയുടെ ആവശ്യമേയില്ലെന്നും അവളെ പൊന്നു പോലെ നോക്കുന്ന അമ്മയാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്കും സന്തോഷം തന്നു....
ചെക്കനു ഗള്‍ഫിലാണു ജോലി. നാട്ടിലേയ്ക്കു ട്രാന്‍സ്ഫറിനുള്ള എല്ലാ സൗകര്യവുമുള്ള ജോലി.
ഇനി ആ ജോലി വേണ്ടെന്നു വച്ചാലും അച്ഛന്‍ ചെയ്തിരുന്ന വന്‍ ബിസിനസ്സ്‌ തുടര്‍ന്നാലും മതി.
കല്ല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ചയായപ്പോള്‍ പോയതാണ്‌.ഒരു മാസത്തിനുള്ളില്‍ അവളെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകയോ ട്രാന്‍സ്ഫര്‍ ശരിയാക്കി അയാള്‍ നാട്ടിലേയ്ക്കു വരികയോ ചെയ്യുമെന്നു പറഞ്ഞിരുന്നു.മാസങ്ങള്‍ കടന്നു പോയിട്ടും ഇതു രണ്ടും നടന്നില്ല.

എല്ലാം മുന്‍ കൂട്ടി തീരുമാനിക്കും പോലെ നടക്കണമെന്നില്ലല്ലോ.അവളെ കൊണ്ടു പോകാന്‍ വിസ ശരിയായിട്ടുണ്ടാകില്ല.അല്ലെങ്കില്‍ ട്രാന്‍സ്‌ഫറിന്റെ കാര്യം പെട്ടെന്നു ശരിയാകാത്തതും ആകാം...കൂടുതലൊന്നും അന്വേഷിക്കാന്‍ തോന്നിയില്ല.
ആയിടക്കാണ്‌ അവള്‍ക്കൊരു ജോലി ശരിയായത്‌.
ഇന്നത്തെക്കാലത്ത്‌ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെണ്‍കുട്ടി ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നതല്ലേ മണ്ടത്തരം...ദൂരെയായിരുന്നു ജോലിയെങ്കിലും ഹോസ്റ്റല്‍ സൗകര്യവും മറ്റും തൃപ്തികരമായിരുന്നതിനാല്‍ എല്ലാര്‍ക്കും സന്തോഷമായിരുന്നു.മാസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം അവള്‍ സ്വന്തം വീട്ടില്‍ വന്നു പോകും...ഇടയ്ക്കു ഞാനും അവളെ കാണുകയും കുശലങ്ങള്‍ പറയുകയും ചെയ്തിരുന്നു.
പക്ഷെ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ്‌ സംഭവങ്ങളുടെ പിന്നാംകഥകള്‍ ഞങ്ങള്‍ അറിയുന്നത്‌.
ഒരു വിവാഹത്തിനുള്ള ശാരീരികമായ കഴിവ്‌ അവനില്ലത്രെ.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.കൗണ്‍സിലിങ്ങുകള്‍ പലതും നടന്നു.പക്ഷെ എന്തെങ്കിലും കുഴപ്പം തനിക്കുണ്ടെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായില്ല.
അവളെ അയാള്‍ക്ക്‌ ഇഷ്ടമാണ്‌.അവള്‍ക്കായി പ്രാണന്‍ കൊടുക്കാന്‍ പോലും തയ്യാര്‍.വീട്ടുകാര്‍ക്കും അവളോട്‌ വളരെ സ്നേഹമാണ്‌...ഒക്കെ നല്ല കാര്യം തന്നെ .പക്ഷെ...അതിനിടയില്‍ അവശ്യം വേണ്ടുന്ന ഒരു കാര്യം മാത്രം അയാള്‍ അവഗണിച്ചു.
അവള്‍ സ്വന്തം ഭാര്യയാണെന്ന കാര്യം..അവളെ ഒരു സഹോദരിയായി മാത്രമേ അവനു കാണാന്‍ കഴിയുന്നുള്ളു പോലും.ആ ചിന്താഗതി മാറ്റാന്‍ ഡോക്ടമാരുടെ ഉപദേശങ്ങള്‍ക്കോ അമ്മയുടെ കണ്ണീരിനുപോലുമോ കഴിഞ്ഞില്ല.
കല്ല്യാണം കഴിഞ്ഞൊരു വര്‍ഷം കടന്നു പോയിട്ടും ഇന്നുമവള്‍ കന്യക....
ഇപ്പോഴും കല്ല്യാണപ്രായം കഴിയാത്ത ആ പെണ്‍കുട്ടി എന്തിന്റെ പേരിലാണ്‌ തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടത്‌?
യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള അവളുടെ തീരുമാനം ഡൈവോഴ്‌സിന്‌ അനുകൂലമാണെന്നാണ്‌ അറിഞ്ഞത്‌.
അതെ...അതാണതിന്റെ ശരി....ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു ബോധ്യമായാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക തന്നെ വേണം.
അമിതയുടെ കാര്യത്തിലും ഒരുപക്ഷെ സംഭവിച്ചേക്കാമായിരുന്നത്‌ ഇതു തന്നെ ആയിരുന്നല്ലൊ.സുഹൃത്തുക്കളുടെ അനവസരത്തിലുള്ള വാക്കുകള്‍ അഭിഷേകിനെ സ്വാധീനിക്കുകയും കിടക്കറയില്‍ അതൊരു പരാജയ കാരണമാകുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന ഉപദേശം യഥാസമയം നല്‍കി എന്നതാണ്‌ അമിതയ്ക്കു ഞാന്‍ ചെയ്ത സഹായം.
അതിനുള്ള പൂര്‍ണ്ണ സഹകരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ടു മാത്രമാണ്‌ എന്റെ ശ്രമം വിജയിച്ചത്‌ എന്നതും ഞാന്‍ മറക്കുന്നില്ല.
എങ്കിലും അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ എന്റെ ആഹ്ലാദം പൂര്‍ണ്ണമായത്‌.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.ഇടയ്ക്കൊക്കെ വിളിച്ച്‌ വിശേഷങ്ങള്‍ ആരായുക...വല്ലപ്പോഴും വന്നു പോകുക എന്നതില്‍ കൂടുതലായി പിന്നീടൊന്നും ഉണ്ടായില്ല.സംതൃപ്തമായ ജീവിതത്തില്‍ ഒരു കൊച്ചു കട്ടുറുമ്പാകാന്‍ പോലും ഞാന്‍ ആഗ്രഹിച്ചുമില്ല.
എല്ലാം ഭംഗിയായി നടന്നു പോകുന്നു എന്നു തന്നെ ഉറച്ചു വിശ്വസിച്ചു.
പക്ഷേ,ഒരു ദിവസം അമിതയുടെ വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ഞങ്ങളുടെ സ്വസ്ഥത തകര്‍ത്തു. അഭിഷേകിന്റെ അമ്മയായിരുന്നു വിളിച്ചത്‌.
ഒരു പ്രധാനകാര്യം സംസാരിക്കാനുണ്ട്‌...എല്ലാവരും കൂടി ഒന്നിവിടെ വരണം എന്നാണവര്‍ പറഞ്ഞത്‌.
കാര്യം എന്താണെന്ന് എത്ര ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. എല്ലാം നേരില്‍ പറയാം പോലും.പക്ഷെ മാമന്‍ മാത്രം പോരാ...അമിതയുടെ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാരും കൂടെ വേണം എന്ന്.
ശരിക്കും ഞങ്ങള്‍ വിഷമവൃത്തത്തിലായി ഒരു സൂചനയെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. അമിതയെ വിളിച്ചപ്പോള്‍, ഒരു കാര്യവും ഇല്ല എന്നേ അവളും പറഞ്ഞുള്ളു.
ആദ്യം കാര്യമെന്തെന്നറിയട്ടെ അതിനു ശേഷം എല്ലാരെയും കൂട്ടിക്കൊണ്ടു പോകാം എന്നു കരുതി ഞങ്ങള്‍ മാത്രം അടുത്ത ദിവസം അവരുടെ വീട്ടിലെത്തി.
"എല്ലാരും കൂടി വരാനല്ലേ പറഞ്ഞത്‌...പിന്നെ നിങ്ങളുമാത്രം വന്നിട്ടെന്തിനാ..."
എന്ന ഒരു തരം മുരട്ടു ചോദ്യമാണ്‌ അവരില്‍ നിന്നും ഉണ്ടായത്‌.
"പ്രശ്നമെന്തെന്നറിഞ്ഞിട്ട്‌ എല്ലാരെയും കൂട്ടാം എന്നു കരുതിയിട്ടാ..." അദ്ദേഹം ശാന്ത സ്വരത്തില്‍ പറഞ്ഞു.
"ഓ....പ്രശ്നം അറിയാനൊന്നുമില്ല.അമിതയ്ക്കു അഭിഷേകിന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ല.അത്ര വിഷമിച്ച്‌ അവളെന്തിനാ ഇവിടെക്കഴിയുന്നത്‌....?കാര്യങ്ങള്‍ സംസാരിച്ച്‌ അവളെ കൂട്ടിക്കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കാനാ വരാന്‍ പറഞ്ഞത്‌...."
അവരുടെ വാക്കുകള്‍ ഞങ്ങള്‍ക്ക്‌ ഏറെ വിഷമം ഉണ്ടാക്കി.അങ്ങനൊരു താല്‍പര്യം അമിതയ്ക്കുണ്ടെന്നു കരുതാന്‍ എന്തുകൊണ്ടോ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.
പക്ഷെ ഞങ്ങളുടെ കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ്‌ കാര്യങ്ങള്‍ എന്നു ക്രമേണ ബോധ്യമായി.
" ഞാനായിട്ടാ നിങ്ങളുടെ മകന്റെ കൂടെ ജീവിക്കുന്നത്‌..."എന്ന് ആ അമ്മയുടെ മുഖത്തു നോക്കി അവള്‍ പറഞ്ഞത്രെ... അങ്ങനൊരു സൗജന്യം അവളുടെ ഭാഗത്തു നിന്നും വേണ്ട എന്നു അവര്‍.
കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ഞാന്‍ അമിതയുമായി സംസാരിച്ചു.
ഭര്‍ത്തൃ മാതാവിന്റെ നൂറ് നൂറ് കുറ്റങ്ങള്‍ പറയാനാണവള്‍ കൂടുതലും ശ്രമിച്ചത്‌.
അതത്ര വലിയ കാര്യമായി എനിക്കു തോന്നിയില്ല.
ആശാരിയുടെ പണിയില്‍ മാത്രമല്ല, തടിയുടെ വളവിലും കുഴപ്പം കാണുമല്ലോ....
"നീ അമ്മയോട്‌ അങ്ങനെ പറഞ്ഞോ..."
എനിക്കറിയേണ്ടത്‌ അതുമാത്രമായിരുന്നു.
"പിന്നെപ്പറയാതെ....എനിക്കു ഒരു സ്വൈര്യവും തരാതെ കഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതാ...."
എനിക്ക്‌ അളവറ്റ ആത്മനിന്ദ അനുഭവപ്പെട്ടു.എന്തു തന്നെയായാലും ഭര്‍ത്താവിന്റെ അമ്മയോട്‌ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണവള്‍ പറഞ്ഞത്‌..ആ തെറ്റിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല.
അതിനെല്ലാം ഉപരിയായി എന്നെ അമ്പരപ്പിച്ചത്‌ അമിതയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്‌.ഒരുതരം അധീശത്വഭാവം അവളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും തുളുമ്പിനിന്നു.പ്രത്യേകിച്ചും അഭിഷേകിനേക്കുറിച്ച്‌ സംസാരിക്കുമ്പോള്‍....
അമ്മയുടേയും ഭാര്യയുടേയും നടുവില്‍ നിസ്സഹായനായി നില്‍ക്കുന്ന അഭിഷേകിനോട്‌ എനിക്ക്‌ അനുകമ്പ തോന്നി.
കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു പോയി.
അമിതയോട്‌ എനിക്കു വെറുപ്പുണ്ടായി.....അവള്‍ പഴയതെല്ലാം മറന്നല്ലൊ.
ജീവിച്ചിരുന്ന ചുറ്റുപാടുകള്‍...ഇപ്പോള്‍ ലഭ്യമായ ജീവിത സൗകര്യങ്ങള്‍.....
പരസ്പര സ്നേഹവും വിട്ടുവീഴ്ചകളും ഒക്കെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്ന സാമാന്യ തത്വം പോലും അവള്‍ അവഗണിക്കുന്നു.അത്‌ ഓര്‍മ്മിപ്പിച്ച എന്നെ, അവള്‍ നോക്കിയ ഒരു നോട്ടം ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം എന്റെ ഹൃദയത്തെ പൊള്ളിച്ചുകളഞ്ഞു.ഇതൊക്കെപ്പറയാന്‍ നീയാരെന്ന് പറയാതെ പറഞ്ഞതു പോലെ.
അതു വെറുതെ തോന്നിയതാണെന്നു അദ്ദേഹമെന്നെ സമാധാനിച്ചപ്പോള്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.
അങ്ങനെയായിരുന്നെങ്കില്‍ എന്ന് വേദനയോടെ വെറുതെ മോഹിക്കുകമാത്രം ചെയ്തു.
എങ്കിലും അവള്‍ക്കു വേണ്ടിയാണ്‌ ഞങ്ങള്‍ ആ വീട്ടുകാരോട്‌ സംസാരിച്ചത്‌.
അവള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും പറയരുതാത്തതായിരുന്നുവെന്നും അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നും അവരോട്‌ താണുകേണു പറഞ്ഞു.ഇനി ഒരിക്കലും ഇത്തരം തെറ്റുകള്‍ അവളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.
കേട്ടു നിന്ന അവളുടെ മുഖത്ത്‌ അത്തരം ഉറപ്പൊന്നുമില്ലെന്നത്‌ ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
അവര്‍ പക്ഷെ ഒരു ബന്ധം ഒഴിയലിന്റെ വഴിക്കാണ്‌ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തമായപ്പോള്‍ എന്തുകൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കവരോട്‌ പറയേണ്ടിവന്നു.
അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത്‌ അവരോട്‌ പറയാതെ അവളുടെ മാമിയായ എന്നോട്‌ പറഞ്ഞതായി പിന്നെ കുറ്റം ...മകന്റെ കുറവുകള്‍ അമ്മയോട്‌ പറയാന്‍ മടിച്ചിട്ടാകുമെന്നു ഞാന്‍ പറഞ്ഞത്‌ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
"എന്റെ മകന്‌ ഒരു രഹസ്യവും എന്നോടു മറയ്ക്കാനില്ല" എന്നായി അവര്‍.
ആ വാദഗതികളോട്‌ യോജിക്കാന്‍ എനിക്കു മുമ്പും സാധിച്ചിരുന്നില്ലല്ലൊ.അതുകൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങള്‍ വിനയപൂര്‍വം പറഞ്ഞിട്ടു തന്നെയാണ്‌ ഞങ്ങള്‍ അവിടെ നിന്നും പോന്നത്‌.
പോരും മുമ്പേ അമിതയോട്‌ സ്വന്തം ജീവിതം തകര്‍ക്കുന്ന വാക്കുകളും പെരുമാറ്റവും ഇനി ഒരിക്കലും ഉണ്ടാകരുതെന്ന് കര്‍ശനമായി പറയുകയും ചെയ്തു.
മൗനമായി കേട്ടു നിന്നതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.
എന്റെ വാക്കുകള്‍ അവള്‍ അംഗീകരിക്കുമെന്ന വിദൂരപ്രതീക്ഷപോലും എനിക്കു നഷ്ടപ്പെട്ടിരുന്നു.
സ്വയം കുഴി തോണ്ടുന്ന അവളുടെ വിചാരവികാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലല്ലൊ.
എങ്കിലും മനസ്സറിയാത്ത കാര്യത്തിനു മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നതിന്റെ ജാളൃത എന്നെ വിടാതെ പിന്തുടര്‍ന്നു.
ഞാന്‍ അവര്‍ക്കിടയില്‍ ആരുമല്ലെന്ന തോന്നല്‍ .... അവളെ മകളായി കരുതിയവളാണ്‌ ഞാന്‍.
തിരിച്ചും അങ്ങനൊരടുപ്പം അവള്‍ക്കുണ്ടാകുമെന്നു കരുതിയത്‌ എന്റെ തെറ്റ്‌.
ആവശ്യമില്ലാത്തിടത്ത്‌ ചെന്നു കയറി ഇടപെട്ടതു പോലെ....
ഓര്‍ക്കുന്തോറും എനിക്കു കരച്ചില്‍ വന്നു.

അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളൊന്നും എന്നെ സമാധാനിപ്പിച്ചില്ല.

"നിങ്ങളെന്തിനാ അവരോട്‌ മാപ്പു പറയാന്‍ പോയത്‌....അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്‌?"

പെങ്ങളുടെ ന്യായീകരണം കൂടിയായപ്പോള്‍ എനിക്കു മതിയായി...
ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.
എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
അമിത പറഞ്ഞിട്ടു തന്നെ.
അതിത്ര രഹസ്യമാക്കി വയ്കേണ്ട കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി....
ഇതുവരെ എത്തിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരി എന്നരീതിയില്‍ ഒരുപാട്‌ വിരലുകള്‍ എന്റെ നേരെ ചൂണ്ടപ്പെടുന്നതു കണ്ട്‌ ഒന്നിനും ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.


39 comments:

കുഞ്ഞൂസ് (Kunjuss) said...

അമിതയുടെ പ്രശ്നം പക്വതയോടെ നേരിടുകയും അത് വിജയകരമായതിലും അന്ന് സന്തോഷിച്ചിരുന്നു. ഇന്നിപ്പോ, എന്തേ ഈ കുട്ടി ഇങ്ങിനെ എന്നോര്‍ത്ത് സങ്കടപ്പെടുകയും ചെയ്യുന്നു . എന്നാലും, നിജസ്ഥിതി എന്തെന്ന് ഇപ്പോഴും വ്യക്തമല്ലാത്തതിനാല്‍ ആരെ കുറ്റപ്പെടുത്തണം എന്നും അറിയില്ലല്ലോ....

പിന്നെ, ഇതൊക്കെ സാധാരണയാണ് ടീച്ചറെ... മറ്റുള്ളവരില്‍ പഴി ചാരി രക്ഷപ്പെടാനുള്ള വഴി തേടുന്നവര്‍... വിഷമിക്കാതിരിക്കൂ എന്ന്‌ പറയുന്നതില്‍ കാര്യമുണ്ടോ എന്നറിയില്ല, എന്നാലും പറയട്ടെ... അന്ന്, അമിതക്കും അഭിഷേകിനും നേര്‍വഴി കാണിച്ചു കൊടുത്ത പോലെ ഇനിയും കഴിയട്ടെ എന്ന പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

mini//മിനി said...

കുടുംബബന്ധങ്ങളിൽ പരസ്പരം പഴിചാരൽ,, കുറ്റപ്പെടുത്തലുകൾ,,, എല്ലാം പ്രശ്നം വർദ്ധിപ്പിക്കുന്നു,,, നന്നാക്കാൻ ശ്രമിക്കുന്നവർക്കായിരിക്കും കുറ്റം.

ജന്മസുകൃതം said...

അമിത പറഞ്ഞത്‌
എന്ന തൊട്ടു മുന്നിലെ പോസ്റ്റ്‌ വായിക്കാത്തവര്‍ അതുകൂടി വായിക്കുക.
എങ്കില്‍ ഈ കഥയ്ക്ക്‌ കുറച്ചുകൂടി സ്വാഭാവികത അനുഭവപ്പെട്ടേക്കാം .
കുഞ്ഞൂസ്, മിനി വന്നതില്‍ അതിയായ നന്ദി .

keraladasanunni said...

പലപ്പോഴും ഇങ്ങിനെയാണ് സംഭവിക്കാറ്. നല്ലത് ചെയ്താലും തെറ്റ് ചെയ്തു എന്നു പറഞ്ഞ് കുറ്റപ്പെടുത്താന്‍ ആളുണ്ടാവും. അത് സാരമാക്കേണ്ടാ.

ente lokam said...

അമിതയുടെ മുഴുവന്‍ കഥയും ആദ്യം വായിച്ചത്
കൊണ്ടു ഇത് വായിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി..

പലപ്പോഴും അങ്ങനെ ആന്നു..നമ്മള്‍ ചെയ്യുന്ന നന്മകള്‍
ആര്‍കും അന്ഗീകരിക്കാന്‍ ഇഷ്ടം കാണില്ല.അതിന്റെ നല്ല
ഫലം അനുഭവിക്കുന്നവര്‍ പോലും..

എന്നാല്‍ അല്പം പാളിച്ച വരുമ്പോള്‍ അത് ഉയര്‍ത്തി കാണിക്കാന്‍
നൂറു പേര്‍ കാണും.അപ്പോഴും നമ്മളെ സപ്പോര്‍ട്ട് ചെയ്യും എന്ന്
പ്രതീഷിക്കുന്നവര്‍ മൌനം
പാലിക്കുന്നത് ആവും നാം കാണുക..

നമ്മുടെ മനസാക്ഷി നമ്മെ കുറ്റപ്പെടുതാത്തിടത്തോളം കാലം ഇത്
മറക്കാന്‍ ശ്രമിക്കുക ആണ്‌ നല്ലത്..എന്ന് കരുതി നമ്മുടെ
പരിശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടത് ഇല്ല...

ഹരിശ്രീ said...

:(

Echmukutty said...

മനുഷ്യരുടെ പ്രശ്നങ്ങൾ ഒട്ടുമുക്കാലും ഇൺഗനെ കുഴഞ്ഞു മറിഞ്ഞു പോകാവുന്നവ തന്നെയാണ്. പ്രശ്ന പരിഹാരത്തിനായി ആത്മാർഥതയോടെ പരിശ്രമിച്ചയാൾ വേദനിയ്ക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. അതുകൊണ്ട് ഈ അനുഭവപാഠത്തോടെ അടുത്ത ആളുടെ അടുത്ത പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാനാവുമോ എന്ന് ആലോചിയ്ക്കുകയും അതിനായി പ്രവർത്തിയ്ക്കുകയും വേണം.

valsan anchampeedika said...

കഥയുടെ അവസാനം കുഴഞ്ഞുമറിഞ്ഞു പോയപോലെ.എന്താപ്പ അങ്ങനെ? ഒന്നു വ്യക്തമാക്കാമോ? ഒരു reschedule?

tiger menon said...

teaqcherine kuttam prayunnavarodu onne parayaanullu--- ningalil paapam cheyyathavar ivare kalleriyatte.ammaye thalliyalum ille randu psksham? athukondu swantham manassinu samtrupthi nalkunnathum mattullavarkku upakaarapradamaavumennu viswasamullathumaaya kaaryangalumaayi sadhairyam munnottu pokuka. ella bhaavukangalum.

ajinafa said...

ഇവള്‍ ''അമിത'' ചിലപ്പോള്‍ ഇവളെ നിങ്ങള്‍ ഈ യാത്രയില്‍
എവിടെങ്കിലും കണ്ടു മുട്ടിയിട്ടുണ്ടാകാം അത് യാത്രശ്ചികം
മാത്രം .....................................................................
ആദ്യമാണ് ഇവിടെ വായിച്ചുഎന്താ പറയുക ഞാന്‍ കുറച്ചുനാള്‍ മുന്നേ ഒട്ടും പ്രേദീക്ഷിക്കാത്ത ഒരാളില്‍ നിന്നും കേട്ട ഞെട്ടിക്കുന്ന ഒരു സത്യം അതെ അതും ഇതും ഒന്ന് തന്നെ .പിന്നെ ഞാൻ ഒരിക്കലും അമിതയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് എല്ലാം കൊണ്ടും
നന്നായി അറിയാവുന്ന ഒരാളാണ് നായകന്‍ .ചേച്ചി അവരുടെ ദാമ്പത്യയ ബന്ധത്തിലെ താളപ്പിഴവുകളും, ശ്രദ്ധയും അശ്രദ്ധയും നന്നായ്‌ എടുത്തുകാണിച്ചിരിക്കുന്നു..നല്ല ആഖ്യായനം..നല്ല വായനാസുഖം എല്ലാവിധ ആശംസകളും....

എന്‍.പി മുനീര്‍ said...

ചിലരങ്ങിനെയാണ്.സ്വന്തം പിടിവാശി,അഹങ്കാരം അതില്‍ വിജയിക്കാന്‍ അരുതാത്തത് പറയും,പറഞ്ഞത് പറഞ്ഞില്ലാന്നു പറയും,പറയാന്‍ പാടില്ലാത്തതും പരസ്യമാക്കും.അതു പക്ഷേ സ്വയം കുഴിതോണ്ടലാണെന്ന് മനസ്സിലാക്കുമ്പോഴേക്കും എല്ല്ലാം വഴികളും അടഞ്ഞു കഴിഞ്ഞിരിക്കും.കാര്യങ്ങള്‍ പക്വതയോടെ നേരിടാന്‍ പഠിക്കുന്നവര്‍ക്കേ ജീവിതത്തില്‍ വിജയം നേടാനാകൂ.. കഥ സ്ന്ദേശം നല്‍കുന്നുണ്ട്.ആശംസകള്‍

Unknown said...

ആളുകള്‍ പലവിധം.

പ്രേം I prem said...

ഇങ്ങിനെ എത്രയോ പ്രശ്നങ്ങള്‍, വിവാഹം കഴിഞ്ഞു ഒരു കുഞ്ഞു പിറന്നശേഷം ഈ ഒരവസ്ഥ വളരെ ദുഃഖം തന്നെയാണ്.

valsan anchampeedika said...

മോശമോ കുറ്റമോ പറഞ്ഞതല്ല നരിമേനോനേ!കമന്റ് ഡിലീറ്റ് ചെയ്യാനും പറ്റുന്നില്ല.ടീച്ചർക്ക് പറ്റുമായിരിക്കും.ദയവായി എന്റെ കമന്റ് ഒഴിവാക്കുക. നരിമേനോന്റെ കമന്റ് വായിച്ചവർ തെറ്റിദ്ധരിച്ചേക്കാം.

Manoraj said...

ടീച്ചറേ,

ഇത് കഥയാണൊ അതോ സംഭവമാണോ എന്ന് മനസ്സിലായില്ല. കഥ എന്ന ലേബല്‍ കണ്ടത് കൊണ്ട് അങ്ങിനെയാവും എന്ന് കരുതുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഇന്ന് ഒട്ടേറെയുണ്ട്. പലതും മറച്ചു വെക്കപ്പെടുന്നവ

ജന്മസുകൃതം said...

കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു പോകുന്നത് വേണം എന്ന് കരുതിയിട്ടല്ലല്ലോ....പലപ്പോഴും സംഭവിക്കുന്നത് അതാണ്‌.
നല്ലത് ചെയ്താലും ഒടുവില്‍ കുരിശ്ശില്‍ തറയ്ക്ക പ്പെടുക എന്നത് ഒരു തലവര തന്നെയാണ് .അത് തൂത്താലും മായ്ച്ചാലും പോകില്ലല്ലോ.
കമന്റ്സ് എന്തായാലും അത് സ്വീകരിക്കുന്നു.ഒന്നും ഡിലിറ്റ് ചെയ്യേണ്ട കാര്യമില്ല.
അനുഭവമാണോ കഥയാണോ എന്ന് ചോദിച്ചാല്‍.....മനു....ഒരാളുടെ അല്ലെങ്കില്‍ മറ്റൊരാളുടെ അനുഭവങ്ങളല്ലേ രചനയുടെ തലങ്ങളിലേയ്ക്ക് നമ്മളെ എത്തിക്കുന്നത്.
ചുറ്റും നോക്കിയാല്‍ ഇത്തരക്കാരെ ഒരുപാട് കാണാന്‍ കഴിയില്ലേ....പാലം കടക്കുവോളം....പിന്നെ പാലം കടന്നു കഴിഞ്ഞാല്‍ തിരിഞ്ഞ് നിന്നു കുത്തുന്നവര്‍....അമിത പറഞ്ഞതും
പറയാന്‍ പാടില്ലാത്തതും കൂട്ടി വായിക്കുമ്പോള്‍ അതില്‍ ഒരു അനുഭവത്തിന്റെ ചൂര് തോന്നുന്നുവെങ്കില്‍ ........പറഞ്ഞൊഴിയാന്‍ ഒരു വാക്കേ ഉള്ളു.... തികച്ചും യാദൃശ്ചികം .....

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി പറയുന്നു.

Biju Davis said...

രണ്ട് പോസ്റ്റും വായിച്ചു. ഇത്തരം പ്രശ്നങ്ങൾ മിക്കവാറും വിവാഹമോചനത്തിലാണു അവസാനിയ്ക്കാറു. ടീച്ചർക്ക് എന്തായാലും അതൊഴിവാക്കിയതിൽ അഭിമാനിയ്ക്കാം.. പിന്നീടുള്ളതിനൊന്നും ചെവി കൊടുക്കേണ്ടതില്ല. കഥയായാലും, കാര്യമായാലും.. :)

കുസുമം ആര്‍ പുന്നപ്ര said...

ടീച്ചറെ കഥയാണോ..കാര്യമാണോ..
രണ്ടായാലും കൊള്ളാം

FILL THE LACUNA said...

ജിവിത പ്രശ്നങ്ങള്‍ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. പരസ്പരം അറിയുകയും അമ്ഗീകരിക്കുകയുമായാല് പരിഹരിക്കാന്‍ ആവാത്ത പ്രശ്നങ്ങള്‍ ഇല്ല തന്നെ. അല്പം സങ്കിര്നം ആണെങ്കിലും എല്ലാം നന്നായിരിക്കുന്നു.

പാവപ്പെട്ടവൻ said...

കഥക്ക് കഥയുടേതായ ന്യായം കാണൂം ജീവിതത്തിനു ജീവിതത്തിന്റെതായ പരിസരങ്ങൾകാണൂം..ജീവിതമാണു കഥ കഥയാണു ജീവിതം..ഒന്നു പറയുകയും മറ്റൊന്നു അനുഭവിക്കുകയുമാണ്.കഥയിൽ കൈചേരുവയാകാം..ജീവിതം നേരെതിരിച്ചും. കുട്ടികളോട് വീട്ടിലെ ബുദ്ധിമുട്ടുകളും,കടങ്ങളും ,ആശങ്കകളും,വീടുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പങ്കുവെക്കാൻ മാതാപിതാക്കൾ മടിക്കുന്നത് അവരുടെ ജീവിതത്തിലെ ജീവിതകാര്യബോധ വഴക്കങ്ങളിൽ അവർ പരാചയപ്പെടാൻ കാരണമാകുന്നു. തിരുത്ത് വേണ്ടത് സ്വന്തം വീട്ടിലാണ്

shalabangal . said...

good..tudaruka.

മൻസൂർ അബ്ദു ചെറുവാടി said...

കഥയോ കാര്യമോ എന്ന് വേര്‍തിരിച്ചറിയാന്‍ പറ്റില്ല.
കഥയിലൂടെ പറഞ്ഞ കാര്യമാവാം.
കുറ്റപ്പെടുത്തലുകള്‍ ശരി ചെയ്താലും തെറ്റ് ചെയ്താലും വരും.
അതാണല്ലോ നാട്ടു നടപ്പ്.
അവതരിപ്പിച്ചത് നന്നായി

Kalavallabhan said...

കഥയാവട്ടെ

Typist | എഴുത്തുകാരി said...

പ്രശ്നങ്ങൾ കൂടാതെ കുടുംബജീവിതം കൊണ്ടുപോകണമെങ്കിൽ, എല്ലാ വശത്തുനിന്നും അഡ്ജസ്റ്റ്മെന്റുകൾ വേണ്ടിവരും.

റോസാപ്പൂക്കള്‍ said...

നിസ്സാര കാര്യങ്ങള്‍ വലുതാകി ജീവിതം നശിപ്പിക്കാനൊരുങ്ങുന്ന പുതിയ തലമുറ.
മക്കളുടെ ജീവിതത്തില്‍ ചെറിയൊരു പ്രശ്നം ഉണ്ടാകുമ്പോള്‍ ഊതി വലുതാക്കുന്ന മാതാപിതാക്കളും ഇതിന് ഉത്തരവാദികളാണ്

Anil cheleri kumaran said...

സമകാലികം...:(

K@nn(())raan*خلي ولي said...

ഈ പാവം കണ്ണൂരാനെന്ത് പറയാന്‍!
എനിക്ക് പറയാനുള്ളതല്ലേ ആ പഹയന്‍. സോറി. ആ പാവപ്പെട്ടവന്‍ പറഞ്ഞിരിക്കുന്നത്!

(ലീലേച്ചീ, ഒന്നിനേം വെറുതെ വിടില്ല അല്ലെ?)

ചന്തു നായർ said...

ഇതൊരു കഥയായിരിക്കാം...പക്ഷേ ലീലടിച്ചർ പറഞ്ഞ ഈ കഥ കാര്യമായിട്ടെടുക്കാം..ശിഥിലമായിപ്പോകും എന്ന് കരുതിയ അമിതയുടെ കുടുംബ ബന്ധത്തെ കഴിഞ്ഞ പോസ്റ്റിൽ,മാമിയായ കഥാകാരിയുടെ ഇടപെടൽ മൂലം,ആഹ്ലാദ ഭരിതമാക്കി..സ്വസ്തമാ ക്കിയിരിക്കുമ്പോളാണൂ..അഭിഷേകിന്റെ വീട്ടുകാരുടെ
വിളി വരുന്നത്...'കിടക്കറയിലെ പരാജയകഥകള്‍'എല്ലവരും.. അറിഞ്ഞിരിക്കുന്നൂ..ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.
എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
അമിത പറഞ്ഞിട്ടു തന്നെ.
അതിത്ര രഹസ്യമാക്കി വയ്കേണ്ട കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി.... ശരിയാണു നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അത്രക്കങ്ങ് ബോധിച്ചെന്ന് വരില്ലാ...ഇടപെട്ട നമ്മൾ മോശക്കാരായി അല്ലേ.....ഇതാണു ഇന്നത്തെ ലോകം...ആ ലോകത്തിന്റെ പരിച്ഛേദം കഥാകാരി കാട്ടിത്തരുന്നൂ... ഭാവുകങ്ങൾ..

V P Gangadharan, Sydney said...
This comment has been removed by the author.
V P Gangadharan, Sydney said...

വരാന്‍ വൈകിയെന്നറിയാം. എങ്കിലും കൃതിയെ കുറിച്ച്‌ വല്ലതും പറയാതെ പോകവയ്യെന്ന്‌ തോന്നുന്നു. വ്യക്തിഗതമായ മനോവ്യാപാരങ്ങള്‍ ഗ്രഹിച്ചെടുക്കുക മനശാസ്ത്ര പണ്ഡിതന്മാര്‍ക്കു പോലും സുസാധ്യമല്ല,ക്ഷിപ്രസാധ്യം അല്ലേ അല്ല. പ്രത്യേകിച്ചും അന്യരായിരുന്ന രണ്ടു വ്യക്തികള്‍ ഒന്നാവാന്‍ ശ്രമിച്ചുകൊണ്ട്‌ ഗാര്‍ഹിക ജീവിതത്തിന്റെ പടവുകള്‍ ചവിട്ടി ചെല്ലുമ്പോഴുണ്ടായേക്കാവുന്ന ഭവിഷ്യത്ത്‌ എന്തെന്ന് ആരായുമ്പോള്‍. വരണമാല്യം കഴുത്തില്‍ കെട്ടി (കുടുക്കി?) കണങ്കൈയില്‍ കൈത്താഴിട്ട്‌ കിടക്കയിലേക്ക്‌ ആസക്തിയോടെ വലിച്ചിഴച്ചു കിടത്തിയതോടെ ശ്രമസാധ്യമായ ആത്മസംയോഗ നിര്‍മ്മിതി പൂര്‍ത്തീകരിക്കപ്പെട്ടു എന്നു വിശ്വസിക്കുക അജ്ഞതയാവും.
പച്ചയില്‍ പറഞ്ഞാല്‍ യോനിപ്പൊരുത്തം പോലും കാണാതെ ഉഴലുന്ന ദമ്പതികളെയാണ്‌ വായനക്കാര്‍ക്ക്‌ ടീച്ചര്‍ പരിചയപ്പെടുത്തി തരുന്നത്‌. വിശദീകരണം ഇവിടെ കൂടുതലായി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ദാമ്പത്യത്തിന്റെ മൗലീകാടിസ്ഥാനം വെച്ചു നിരീക്ഷിക്കുമ്പോള്‍ സ്ത്രീപുരുഷ-ബന്ധ-സാത്ത്വികതയുടെ വെണ്മയാര്‍ജ്ജിച്ച സംഗമമാണ്‌ വേളി. സാധാരണക്കാരന്‍ ഇതിനെ ഒരു 'മനപ്പൊരുത്തം' മാത്രമായി കാണും, കണട്ടെ.
എന്തുതന്നെ ആയാലും മേല്‍പ്പറഞ്ഞവയുടെ അഭാവത്തില്‍ ഒരു സാക്ഷാല്‍ ഗാര്‍ഹികജീവിതത്തിന്റെ ശോഭനഭാവി പച്ചവെള്ളത്തില്‍ എഴുതപ്പെടുന്നു. മംഗള മാംഗല്യപ്പൊരുളറിഞ്ഞു ഗാര്‍ഹികജീവിതത്തിന്റെ സംസ്‌കൃതി കണ്ടെത്തണമെന്നും മറ്റുമുള്ള സദ്‌വചനങ്ങള്‍ ഗ്രന്ഥത്താളുകളെ മെത്തയാക്കി സുഖനിദ്ര കൊള്ളുകയേ ഉള്ളൂ.
ഒന്നു പറയാം, ഒരു ഇണയുടെ ദാമ്പത്യബന്ധക്കുറിപ്പുകള്‍ എന്ന നിലയ്ക്ക്‌ വസ്തുതകളുടെ കിടപ്പിനെ കുറിച്ച്‌ സൂക്ഷ്മമായ ഒരു നിരീക്ഷണം നടത്തുക കേവലം അസാധ്യം. വൈയക്തികമായി വേണ്ടിവരുന്ന കര്‍ത്തവ്യ നിര്‍വ്വഹണം എന്തൊക്കെയാണെന്ന്‌ കാര്യാകാര്യസമുച്ചയ സമീക്ഷയോടെ തിരിച്ചറിയാനുള്ളത്‌ എന്തെന്ന്‌ ഇപ്പറഞ്ഞവരെ ധരിപ്പിക്കുവാനുള്ള കഴിവ്‌ ടീച്ചര്‍ക്ക്‌ ഉണ്ടായിരിക്കാം, അതിനുള്ള സന്മനസും. പക്ഷെ ഈ സത്കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്‌, നിര്‍ഭാഗ്യവശാല്‍, ചാരത്തില്‍ മൂടിക്കിടപ്പുള്ള, അന്തം കിട്ടാത്ത, ജീവിതത്തിന്റെ കനല്‍ക്കട്ടകള്‍ക്കു മുകളില്‍ കാലുറപ്പിച്ചുകൊണ്ടായേക്കും എന്നോര്‍ക്കുക അനിവാര്യം. സ്വന്തം വികാര വിചാരങ്ങളുടെ ശിഖരങ്ങളില്‍ പോലും തൂങ്ങി നില്‍ക്കാന്‍
പാടുപെടുന്നവരാണ്‌ നാം. മനുഷ്യഹൃദയം മിടിക്കുന്നത്‌ കണ്ണാടിക്കൂട്ടിനുള്ളില്‍ അല്ലെന്ന്
ധരിച്ചാലും.

ഒട്ടും വ്യാകുലപ്പെടാതെ ഇടറാത്ത കാലടികളോടെ സമംഗളം തുടരട്ടെ, സദ്ഗുണകാംക്ഷിയുടെ ജീവിതയാത്ര...
ഇതെന്റെ എളിയ ചിന്ത. ഇതില്‍ തെറ്റുണ്ടെങ്കില്‍ എന്നെ തിരുത്തിയാലും.
നമോവാകം!

Unknown said...

നല്ലത് പറഞ്ഞു കൊടുത്തവര്‍ക്ക് ഒക്കെ കല്ലേറ് മാത്രമേ കിട്ടുള്ളൂ ....അത് ഇന്നും ഇന്നലെ തുടങ്ങിയത് അല്ല ......

എന്നിരുനാലും എല്ലാം നല്ല രീതിയില്‍ അവസാനിക്കുന്ന അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു

വേണുഗോപാല്‍ said...

ഏതു നല്ല പ്രവര്‍ത്തിക്കും കുറ്റം കൊണ്ട് കൂലി . അത് ഇന്നത്തെ സമൂഹത്തിന്റെ മാറ്റാന്‍ കഴിയാത്ത സ്വഭാവം... അത് കൊണ്ട് നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിന് വിരാമം ഇടരുത് . മനസ്സിന് ശരിയെന്നു തോന്നുന്നത് ചെയ്യുക ... "കര്‍മ്മ ഫലം തരും ഈശ്വരനല്ലോ "
ആശംസകളോടെ....... (തുഞ്ചാണി)

sunesh parthasarathy said...

Believe in yourself! Have faith in your abilities! Without a humble but reasonable confidence in your own powers you cannot be successful or happy.

ആസാദ്‌ said...

കുഞ്ഞൂസ് പറഞ്ഞതെ പറയാനുള്ളൂ.. കഴിഞ്ഞ പോസ്റ്റില്‍ ഒരു സന്തോഷമുണ്ടായിരുന്നു. ഇപ്പൊ അത് പോയി..
എന്ത് പറയാനാ.. ചില ജന്മങ്ങള്‍ അങ്ങിനെയാണ്.. അവര്‍ സ്വയം നശിച്ചു മറ്റുള്ളവരെ വിഷമിപ്പിച്ചു കൊണ്ടേ ഇരിക്കും..
എന്തായാലും താങ്കളുടെ കര്‍മം നല്ലതായിരുന്നു.. അതില്‍ സംശയമൊന്നുമില്ല. അമ്മാരുടെ അകിടില്‍ നിന്നും മറാത്ത കിഴങ്ങന്മാരോന്നും പെണ്ണ് കേട്ടാതിരിക്കുക എന്നതാണ് ഏറ്റവും നല്ല സല്‍പ്രവര്‍ത്തി..

Gopikrishnan VS said...

കഥ നന്നായിരിക്കുന്നു...

ശങ്കരനാരായണന്‍ മലപ്പുറം said...

കഷ്ടമായി! ഞാന്‍ തളിപ്പറമ്പില്‍ രണ്ടു മാസം ജോലി ചെയ്തിരുന്നു. ഈ പേമിസ്റ്റുകളെ അന്ന് അറിഞ്ഞിരുന്നുന്നെങ്കില്‍ ഒന്നു പരിചയപ്പെടാമായിരുന്നു!!

Unknown said...

ടീച്ചറെ കഥയാണോ..കാര്യമാണോ..
രണ്ടായാലും കൊള്ളാം..

(ഇതെന്നെ എനിക്കും പറയാനുള്ളത്!)

കൈതപ്പുഴ said...

നല്ല വായനാസുഖം എല്ലാവിധ ആശംസകളും....

Unknown said...

...പറയാന്‍ പാടില്ലാത്തത് ,പറയാതെ വായിച്ചു..